തറവാട്ടിൽ പോകാത്തവർ കല്ലെറിയൂ...

എല്ലാവർക്കും അവരവരുടെ ചെറുജീവിതത്തിൽ ഒരു സുവർണ്ണകാലഘട്ടം ഉണ്ടാവും. അത് ജീവിതാവസാനം വരെ ഒരു സുഖമുള്ള ഓർമ്മയായി ഹൃദയത്തിന്റെ കോണിൽ കിടക്കുകയും ചെയ്യും. പലർക്കും ഈ ഗോൾഡൻ ഏജ് കുട്ടിക്കാലവും കോളേജ് ജീവിതവും ഒക്കെയാണ്. സുബ്രമണ്യനും മറിച്ചായിരുന്നില്ല. കക്ഷി ഏറ്റവും ആർമാദിച്ചതും അനുഭവിച്ചതും ഒരേ സമയത്താണ്. അത് കൊണ്ട് ഗോൾഡൻ ഏജ് എന്നൊന്നും പറഞ്ഞു സുബ്രമണ്യൻ അതിനെ വിശേഷിപ്പിക്കാറില്ല. സുബ്രമണ്യന്റെ ആ പഴയ കാലത്തേക്ക്..

യാഥാസ്ഥിതിക പട്ടരായ സുബ്രമണ്യൻ “പട്ടരിൽ പൊട്ടനില്ല” എന്നു തെളിയിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്-ന്റെ അഖില കേരളാ പ്രവേശനപ്പരീക്ഷ എഴുതി കുറഞ്ഞ റാങ്കും മേടിച്ച് തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ കയറിയ കാലം. “സുബ്ബു” എന്ന് ഓമനപ്പേരുള്ള സുബ്രമണ്യൻ തൃശ്ശൂർ തിരഞ്ഞെടുക്കാൻ കാരണം രണ്ടായിരുന്നു. തന്റെ മാമന്റെ ഗൃഹം ഡ്യൂപ്ലിക്കേറ്റ് വിൽ‌പ്പനയുടെ തലസ്ഥാനമായ കുന്നുംകുളത്ത് ആയത് കൊണ്ടും, പ്രവേശനപ്പരീക്ഷ എഴുതാൻ കോഴിക്കോട്ടേക്കു പോയപ്പോൾ പരിചയപ്പെട്ട മാത്യൂ എന്ന മത്തായിയും അതേ കോളേജ് തിരഞ്ഞെടുത്തതു കൊണ്ടും ആണ്. ആദ്യസമാഗമത്തിൽ തന്നെ അനുരാഗബദ്ധരാവുന്ന സ്ഥിരം സിനിമാ ക്ലിഷേ സിറ്റുവേഷനുകൾ പോലെ ഇരുവരും അന്നു തന്നെ ഒരു സുഹൃത്ബന്ധത്തിനു തറക്കല്ലിട്ടിരുന്നു.

തൃശ്ശൂർ-കുന്നകുളം റൂട്ടിലോടുന്ന ബസ്സിലെ കിളികളുടെ കളകളാരവം കേട്ടും തൂവൽ‌സ്പർശം കൊണ്ടും ഡേസ്കോളർ ആയി സുബ്ബു കോളേജിലേക്കു യാത്ര ചെയ്തു പോന്നു. ഒരേ തൂവൽ‌പ്പക്ഷിയായതു കൊണ്ട് പുറനാട്ടുകരയിൽ താമസിക്കുന്ന മത്തായി സൈക്കിളും ചവിട്ടി മുതുവറയിൽ വന്നു കൂട്ടുകാരനൊപ്പം പോകാൻ കാത്തുനിൽക്കും. പിന്നെ കിളിയെയും കിളികളേയും തൊട്ടും തലോടിയുമുള്ള സുന്ദരമായ യാത്ര.

അങ്ങനെ കോളേജും, കുറച്ച് പഠിത്തവും, കുറേ പഠിപ്പിക്കലും പരീക്ഷയുമൊക്കെയായി കഴിഞ്ഞിരുന്ന കാലത്താണ് തൊട്ടടുത്ത വിമല കോളേജിലെ പെൺപിടകളെ സുബ്ബുവിന്റെ കണ്ണിൽ പെട്ടത്. ഗ്ലോബലൈസേഷൻ, ഗ്ലോബൽ വാർമിങ്ങ് എന്നിങ്ങനെ ഗ്ലോബ് വെച്ചുതുടങ്ങുന്ന പദങ്ങളും പ്രവൃത്തികളും വലിയ കാര്യമായിട്ട് പൂരനഗരിയെ വിഴുങ്ങാൻ തുടങ്ങിയിരുന്നില്ലെങ്കിലും ചന്ദനക്കുറിയും, വട്ടപ്പൊട്ടും, തലയിൽ ഒരു ലിറ്റർ എണ്ണയും, സോഡാ ഗ്ലാസ്സ് കണ്ണടയും, വെള്ളമുണ്ടും അണിഞ്ഞ് സുസ്മേരവദനനായി പച്ചപ്പരിഷ്ക്കാരിയായി നടക്കുന്ന സുബ്ബുവിനെ നോക്കിയ ഏത് പെൺപിടയും രണ്ടാമത് നോക്കുമായിരുന്നില്ല. അത് വരെ തോന്നാത്തതൊന്നുമല്ലെങ്കിലും വിമല ടീച്ചറുടെ കോഴിക്കൂട്ടിലേക്ക് നോക്കുന്തോറും സുബ്ബുവെന്ന കുറുക്കന്റെ അസുഖം കൂടിക്കൂടി വന്നു. നാടനേം ബ്രോയിലറിനേം ഒക്കെ കണ്ട് കണ്ട് ഉള്ളിലെ ഉമിനീർ ലാവ തിളച്ച് മറിഞ്ഞ സുബ്ബു ഒടുവിൽ ആ സത്യം മത്തായിയോട് തുറന്നു പറഞ്ഞു. താനൊരു വെജിറ്റേറിയൻ ആണെന്നും ഇതു വരെ നോൺ-വെജിറ്റേറിയൻ രുചിച്ചിട്ടില്ലെന്നു മാ‍ത്രമല്ല, കണ്ടിട്ടു പോലുമില്ല എന്നും കൂടി കേട്ടപ്പോൾ മത്തായിയുടെ മനസ്സലിഞ്ഞിരുന്നു.

ചാൾസ് ബാബേജ് എന്നു പേരുള്ള ഒരു അച്ചായൻ പപ്പടം ചുട്ടെടുക്കാൻ കണ്ടുപിടിച്ച യന്ത്രത്തിന്റെ ആവിർഭാവം പലരുടേയും ജീവിതം മാറ്റിമറിച്ച കൂട്ടത്തിൽ മത്തായിയും പെടുമായിരുന്നു. കാശുള്ള അപ്പന്റെ മോനായത് കൊണ്ട് മത്തായിക്ക് “ആശ്വാസത്തിനായി” ആ യന്ത്രവും കുറേ പപ്പടക്കെട്ടും കൂടെയുണ്ടായിരുന്നു. കുറച്ച് കാലം കൊണ്ട് തന്നെ ഷോലേ മോഡൽ ജയ്-വീരൂ ബന്ധം ഉടലെടുത്തിരുന്നെങ്കിലും സുബ്ബുവിനെ വീട്ടിൽ കൊണ്ടുപോയി പപ്പട നോൺ-വെജ് സദ്യ കൊടുക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല മത്തായിക്ക്. മത്തായി പപ്പടം കൂട്ടി സദ്യയുണ്ടിരുന്നത് പപ്പയും മമ്മിയും പള്ളീൽ പോവുന്ന ഞാറാഴ്ച്ചകളിലെ കുറച്ച് സമയം മാത്രമാണ്. യേ ദോസ്തി കേ നാം ജാൻ ബി ഹാസിർ ഹേ എന്നൊക്കെയായിരുന്നു വെപ്പ് എങ്കിലും കുതിരവട്ടം പപ്പു പറയാറുള്ള “ഡിസ്ക്ക്” എടുത്ത് കൂട്ടുകാരനെ വീട്ടിലേക്ക് വിളിക്കാൻ തയ്യാറായിരുന്നില്ല. എങ്കിലും ലാലുവിനു ആലൂവിനോടുള്ള സ്നേഹം മത്തായിക്ക് സുബ്ബുവിനോട് ഉണ്ടായിരുന്നു. ഈ നോൺ-വെജിറ്റേറിയൻ പ്രശ്നത്തിനു പരിഹാരമായി തനിക്ക് പരിചയമുള്ള ഗിരിജേച്ചിയുടെ തറവാട്ടിൽ കൊണ്ടുപോകാമെന്നേറ്റു. സുന്ദരിയും വശ്യത നിറഞ്ഞൊഴുകുന്നവളുമായ ഗിരിജേച്ചിയുടെ തറവാട്ടിലെ നോൺ-വെജിറ്റേറിയൻ സദ്യ കഴിക്കാനായി വടക്ക് പെരുമ്പിലാവിനപ്പുറത്ത് നിന്നും, തെക്ക് ചാലക്കുടി, അങ്കമാലിയിൽ നിന്നൊക്കെയും, അഞ്ചാം ക്ലാസ്സ് കുട്ടികൾ മുതൽ “കഷ്ടിപ്പൂർത്തി” ആഘോഷിച്ചു കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അപ്പനപ്പൂപ്പന്മാർ വരെ വരാറുണ്ടെന്ന് സുബ്ബുവിനെ മത്തായി പറഞ്ഞ് മനസ്സിലാക്കി. സദ്യയുണ്ടെന്നു പറഞ്ഞാൽ പോകാത്ത മലയാളിയുണ്ടോ, അതും പക്കാ നോൺ-വെജ് സദ്യാ എന്നുള്ള മത്തായിയുടെ ആത്മഗതം കേട്ട് സുബ്ബു ചിരിച്ചു പോയിരുന്നു. മത്തായി ദിവസം നിശ്ചയിച്ചു. തൊട്ടടുത്തു വരുന്ന ഞാറാഴ്ച. ഗിരിജേച്ചിയുടെ വാഴയിലെ നോൺ-വെജ് സദ്യ മഹാത്മ്യം അനുഭവിച്ചറിഞ്ഞിരുന്നത് കൊണ്ട് വീട്ടിലെ പപ്പട സദ്യ ആ ആഴ്ച്ചത്തേക്ക് മാത്രം ഒഴിവാക്കി.

ആ മഹാദിവസം വന്നെത്തി. യാതൊരുവിധ ശബ്ദകോലാഹലങ്ങളുമില്ലാതെ എന്നത്തേയും പോലെ അന്നും സുപ്രഭാതം പൊട്ടി വിരിഞ്ഞു. വേറെ ഒരു പണിയുമില്ലാത്ത ആദിത്യൻ കിഴക്കു തന്നെ വെട്ടം വീഴ്ത്തി. മാമന്റെ ഒന്നരയേക്കർ തെങ്ങിന്തോപ്പിലൂടെ ഭാസ്കർജി തന്റെ ടോർച്ചടിക്കുന്നതിനു മുമ്പേ, കുളിച്ചു അമ്പലത്തിൽ പോയി നമസ്ക്കാരവും, ജപവും, ഗായത്രിയും വിഷ്ണു സഹസ്രനാമവും തീർത്തു ചായ കുടിക്കാനെത്തുന്ന സുബ്രമണ്യനെ കാണാഞ്ഞ് മുറിയിൽ പരതിയ മാമനും മാമിയും മാമന്റെ മോളും അന്തം വിട്ടു വാ പൊളിച്ചു. സുബ്ബുവതാ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു. ഒരു സുന്ദരസ്വപ്നം നടക്കാൻ പോകുന്നതിന്റെ ഉന്മേഷവും ആലസ്യവും ഒരേ സമയം സുബ്ബുവിൽ കളിയാടിയിരുന്നു. സുബ്രമണ്യന്റെ ഈ മാറ്റത്തെ നോക്കി വാ പൊളിച്ചിരുന്നവരെ ശ്രദ്ധിക്കാ‍തെ “സ്പെഷ്യൽ ക്ലാസ്സിലേക്കാണെന്നും” പറഞ്ഞ് വട്ടപ്പൊട്ടും ചന്ദനക്കുറിയുമില്ലാതെ, സദ്യയുണ്ണുമ്പോൾ ചമ്രം‌ മടഞ്ഞിരിക്കാൻ മുണ്ടാണ് നല്ലതെന്ന് മനസ്സിലാക്കി വെള്ളമുണ്ടുമുടുത്ത് മത്തായിയുടെ കൂടെ ഗിരിജേച്ചിയുടെ തറവാട്ടിലേക്ക് പറപറന്നു. യാത്രയിൽ മുഴുവൻ ഗറം ഗറം സാമ്പാറിൽ ഡൂബിയ ഇഡ്ലിയേക്കാളും സ്വാദിഷ്ടമായ സദ്യ തറവാട്ടിൽ കിട്ടുമല്ലോ എന്ന ചിന്ത സുബ്ബുവിനെ കോൾമയിർ കൊള്ളിച്ചു കൊണ്ടേയിരുന്നു.

തറവാട്ടിൽ എത്തിയപ്പോൾ ഒരുത്സവ പ്രതീതി. ഏതോ പുതിയ സദ്യ വെള്ളിയാഴ്ച്ച മുതൽ വിളമ്പിത്തുടങ്ങിയിരുന്നു. മത്തായിയുടെ സെൻസസ് പോലെ തന്നെ പലപല പ്രായത്തിലുള്ളവരെ കണ്ടു. ഒഴിഞ്ഞ കോണുകളിൽ അങ്ങിങ്ങായി പെൺകൊടികൾ, വിരലിൽ എണ്ണാൻ മാത്രം. തികച്ചും സ്വഭാവികമായി തന്നെ സുബ്ബുവിന്റെ സംശയം അതായി. അതെന്താ പെണ്ണുങ്ങൾക്കൊന്നും സദ്യയുണ്ണണ്ടേ? കല്യാണം കഴിഞ്ഞ് ഭർത്താവിനു “ആവതുണ്ടെങ്കിൽ” മാത്രം നോൺ കഴിച്ചാൽ മതിയോ?. സംശയം ന്യായമായിരുന്നുവെങ്കിലും ഒരു ഗൂഢമന്ദഹാസം മാത്രമായിരുന്നു അതിനുള്ള മത്തായിച്ചന്റെ മറുപടി. സദ്യക്കുള്ള കൂപ്പണും വാങ്ങി നേരെ ഡൈനിങ്ങ് ഹാളിലേക്ക് വച്ചു പിടിച്ചു. പഴയകാലത്തിന്റെ പ്രൌഡി വിളിച്ചറിയിക്കുന്ന ഒന്നും തന്നെയില്ലെങ്കിലും തറവാട്ടിലെത്തുന്ന ഏതൊരാളും സന്തോഷമായേ തിരിച്ചു പോകാറുള്ളൂ. പഴയ കാലൊടിഞ്ഞ ബെഞ്ചുകളിൽ ഇരുന്നോ കിടന്നോ മുമ്പിലെ വലിയ വാഴയിലയിൽ നിന്നും ആസ്വദിച്ചു കഴിക്കാമായിരുന്നു. ആ സുദിനത്തിൽ സുബ്ബുവിന്റെ മനസ്സിലെ ആഗ്രഹമറിഞ്ഞിട്ടെന്നവണ്ണം ചൈനീസും ജാപ്പനീസും ഒക്കെ ചേർത്തൊരു ഏഷ്യൻ നോൺ-വെജ് സദ്യ തന്നെ ഗിരിജേച്ചി വിളമ്പി. സുബ്ബുവിന്റെ ആർത്തി കണ്ട് മത്തായി വാ പൊളിച്ചിരുന്നു. പട്ടരെയാണോ സദ്യയുണ്ണാൻ പഠിപ്പിക്കുന്നത് എന്ന രീതിയിലായിരുന്നു പിന്നീടങ്ങോട്ട്.

ഉച്ചയ്ക്ക്, ഏമ്പക്കവും വിട്ടു സുബ്ബു ഹാപ്പിയായി കുന്നുകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് നടന്നു. മുത്തുസ്വാമി ദീക്ഷിതരും, ചെമ്പൈയേയും ശെമ്മാങ്കുടിയേയും മാത്രം ആരാധിച്ചിരുന്ന സുബ്ബുവിന്റെ ചുണ്ടിൽ രജനിയണ്ണന്റെ “വന്തേണ്ടാ പാൽക്കാറേൻ” ഒഴുകി. മൂളിപ്പാട്ടുമായി വീടിനകത്തേക്ക് കയറിയ സുബ്രമണ്യനെ നോക്കി മാമന്റെ മകൾ പൂച്ച ചിരിക്കും പോലെയുള്ള മനമോഹനന്റെ ചിരി പാസ്സാക്കി. കാര്യമായ ചർച്ച നടക്കാൻ പോവുന്നതിന്റെ ലക്ഷണമെന്നോണം മാമനും മാമിയും ബന്ധുവും അയൽ‌വാസിയുമായ ഉണ്ണിയേട്ടനും ചിന്താമഗ്നരായി ഇരിക്കുന്നുണ്ടായിരുന്നു. അനിയത്തിക്കുട്ടിയോട് “എണീറ്റ് പോയി പഠിക്കെടീ” എന്ന് പറഞ്ഞതിന്റെ ധ്വനി വ്യത്യാസത്തിൽ നിന്നും സംഗതി പന്തിയല്ലെന്നു സുബ്ബുവിനു മനസ്സിലായി. വളരെയധികം സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന മാമി “നളിനിയോടും മുരുകനോടും സോണിയാഗാന്ധി ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടാ” എന്നൊരു നോട്ടം പായിച്ചു. പലചരക്കും പൂജാദ്രവ്യങ്ങളുമൊക്കെ വിൽക്കുന്ന പരമസാത്വികനായ മാമൻ യമധർമ്മനെ പോലെ കാണുമാറായി. പിന്നെ അവിടെ നടന്നത് മള്ളൂർ വക്കീലിന്റെ കേസ് വിസ്താരത്തിനേക്കാളും വലിയ വിസ്താരമാണ്. ഏതോ പട്ടത്തിപ്പെണ്ണിന്റെ തിരുമണത്തിനു പോയ ഉണ്ണിയേട്ടൻ താൻ ഗിരിജേച്ചിയുടെ തറവാട്ടിൽ കയറുന്നത് കണ്ടു പോലും. പട്ടത്തിപ്പെണ്ണുങ്ങൾക്കൊക്കെ കല്യാണം കഴിക്കാൻ തോന്നിയ സമയം എന്നു ആത്മഗതം മനസ്സിൽ പറഞ്ഞെങ്കിലും സുബ്ബു അവരുടെ മുമ്പിൽ അലിഞ്ഞില്ലാതെയായി, ചമ്മി നാശകോശമായി.

“വെടി” ഉണ്ട പായുന്നതിനേക്കാളും വേഗതയിൽ ഈ കഥ ബന്ധൂജനങ്ങൾക്കിടയിലും പരിചയമുള്ള നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും പടർന്നു. പിന്നെ പല ചടങ്ങുകളിൽ വെച്ചു, പല സ്ഥലങ്ങളിൽ വെച്ചു സുബ്ബുവിന്റെ മാന്യതയുടെ വെള്ളമുണ്ട് ഉരിയപ്പെട്ടു. പലപ്പോഴായി കരച്ചിലിന്റെ വക്കോളമെത്തിയ സുബ്ബുവിൽ അത് ഒരു മാറ്റത്തിനു നാന്ദിക്കുറിച്ചു. കഴുത്തോളം വെള്ളത്തിൽ മുങ്ങിയവനെന്തു കുളിര്?. പിന്നീടുള്ള എല്ലാ ഞാറാഴ്ച്ചകളിലും സുബ്ബുവിനു സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു. ആരെങ്കിലും കളിയാക്കിയാൽ അതിനുള്ള ഉത്തരം സുബ്ബുവിന്റെ കയ്യിൽ കാലം കൊണ്ടു കൊടുത്തു. അതിതായിരുന്നു “നിങ്ങളുടെ നാട്ടിലും കാണില്ലേ ഇതേ പോലെ?, നിങ്ങൾക്കുമില്ലേ സ്വന്തമായൊരു തറവാട്? നിങ്ങളിൽ തറവാട്ടിൽ പോകാത്തവർ എന്നെ കല്ലെറിയൂ ”.



വാൽകഷ്ണം:
മാന്യതയുടെ മുഖം‌മൂ‍ടിയണിഞ്ഞവർ ഒരുപാട് പേരുണ്ടായിട്ടും ഇതു വരെ ആരും സുബ്രമണ്യനെ കല്ലെറിഞ്ഞിട്ടില്ല.
ഈ സംഭവത്തിനു ശേഷം മാമന്റെ മകളേയും സുബ്ബുവിനേം മാത്രമാക്കി മാമനും മാമിയും പുറത്ത് പോയിട്ടില്ല. അനിയത്തിക്കുട്ടിയും തെറ്റിദ്ധരിച്ചതിൽ മനം നൊന്താണ് സുബ്ബു ബാക്കിയുള്ള എം.സി.എ എന്ന കടമ്പ കടന്നത്(?). ഗോൾഡൻ ഏജ് അല്ലാതെന്ത്?
ഗിരിജേച്ചിയുടെ കുട്ടികൾ വളർന്നപ്പോൾ അവർ സമ്മതിക്കാത്തത് കൊണ്ട് തറവാട്ടിൽ നോൺ-വെജ് സദ്യ വിളമ്പുന്നത് നിർത്തി. ഇപ്പോൾ ഗിരിജേച്ചിയുടെ ബിഗ് സ്ക്രീനിൽ(വാഴയിലയിൽ) പക്കാ വെജിറ്റേറിയൻ മാത്രം.

63 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

“ഹേയ് ഞാനൊന്നും പോയിട്ടില്ല” എന്നു പറയുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം തറവാട് ഇവിടെ ഉണ്ടോ എന്ന് തിരയൂ. തറവാടിന്റെ പേരറിയാമെങ്കിൽ പൂരിപ്പിക്കൂ. ഒരു മുഴുനീളൻ ലിസ്റ്റ് രൂപീകരണത്തിനു ഇതുപകരിക്കും (ആർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടും തീർച്ച)

1.തിരുവനന്തപുരം-ശ്രീബാല
2.കൊല്ലം-കുമാർ
3.പത്തനംത്തിട്ട-
4.ആലപ്പുഴ-
5.കോട്ടയം-
6.ഇഡുക്കി-
7.എറണാകുളം-കനൂസ്
8.തൃശ്ശിവപേരൂർ-(സുബ്ബുവിന്റെ സ്വന്തം) ഗിരിജ (ഇപ്പൊ ഇല്ല. DTS) ജവഹർ(കുന്നംകുളം)
9.പാലക്കാട്-ശ്രീ ദേവിദുർഗ്ഗ
10.മലപ്പുറം-സീന(കോട്ടയ്ക്കൽ), സൂര്യ(പെരിന്തൽമണ്ണ)
11.കോഴിക്കോട്-പുഷ്പ
12.വയനാട്-
13.കണ്ണൂർ-
14.കാസറഗോഡ്-കന്യക(a/c & dts)

“നിങ്ങളുടെ നാട്ടിലും കാണില്ലേ ഇതേ പോലെ?, നിങ്ങൾക്കുമില്ലേ സ്വന്തമായൊരു തറവാട്? ഇനിയും നിങ്ങളുടെ ഉത്തരം പോയിട്ടില്ല എന്നാണെങ്കിൽ ദാ കല്ലെടുക്കൂ. എന്നിട്ട് എറിഞ്ഞോളൂ.. കൊള്ളാൻ സുബ്ബു റെഡി…”

മഹേഷ്‌ വിജയന്‍ said...

കോട്ടയം അനശ്വര
ഏറ്റുമാനൂര്‍ ലോട്ടസ്
പാലാ ന്യൂ (ഇപ്പോളില്ല )
കുറവിലങ്ങാട്‌ അശോക

മറ്റു പത്തോളം ജില്ലകളില്‍ പരിചയമുള്ള തറവാടുകള്‍ ഉണ്ടെങ്കിലും, ഊണ് കഴിച്ച ഓര്‍മ്മ മാത്രമേ ഉള്ളൂ... പേരോര്‍ക്കുന്നില്ല..
ഒരു പേരില്‍ എന്തിരിക്കുന്നു കാര്യം, വയറു നിറഞ്ഞാല്‍ പോരേ...

മഹേഷ്‌ വിജയന്‍ said...

പിന്നെ, ഇപ്പോള്‍ നോണ്‍ വെജ് ഊണ് പാഴ്സല്‍ ആയി കിട്ടുന്നതുകൊണ്ട് പുറത്തു പോയി കഴിക്കാറില്ല.. ശകലം പഴയതായാലും ഉള്ളത് കൊണ്ട് ഓണം പോലെ കഴിച്ച് സുഖമായിട്ടു പോകുന്നു..

വേണുഗോപാല്‍ ജീ said...

കൊള്ളാം മോനെ കൊള്ളാം... പണ്ട് ഒൻപതാം ക്ലാസ്സിൽ ഇതുപോലെ തീ‍ർത്ഥാടനത്തിനു പോയപ്പൊൾ ക്യ്യൂവിന്റെ മുമ്പിൽ ഹെഡ്മാഷ്... ഓടിയഓട്ടത്തിനു കൈയ്യും കണക്കും ഇല്ലാ. തുടക്കം നേരത്തേ ആയാലെ ഭയം കുറയൂ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്...കൊള്ളാം അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..

ജീവി കരിവെള്ളൂർ said...

ഈ തറവാട് വിയ്യൂരിനടുത്താണെങ്കില്‍ , വികെ പ്രകാശിന്റെ വകയായി ഒരു വക വെജിറ്റേറിയന്‍ സദ്യക്ക് ഞാനും കുറച്ചുനാളുകള്‍ക്ക് മുമ്പ് കയറി എന്നാണ് ഓര്‍മ്മ .മിക്കവാറും ഈ വക തറവാടുകള്‍ കുളംകോരുകയോ വെജിറ്റേറിയനാക്കപ്പെടുകയോ റിയാലിറ്റി ഷോകളുടെ ഡേഞ്ചര്‍ സോണുകള്‍ (താലികെട്ട് മാമാങ്കം) ക്കായി മാറ്റപ്പെട്ടിരിക്കുന്നു .അവശേഷിക്കുന്നവ ചില യാത്രകളില്‍ വിദൂരദൃശ്യമായി തെളിയാറുണ്ട്

ചാണ്ടിച്ചൻ said...

തറവാട് മുടിഞ്ഞു....പക്ഷെ ആള്‍ക്കാരുടെ പപ്പടത്തോടുള്ള ആര്‍ത്തി ഒരിക്കലും തീരില്ല...
ഗിരിജേച്ചി നോണ്‍-വെജ് സദ്യ നിര്‍ത്തിയാലെന്ത്, നിര്‍ത്തിയില്ലെങ്കിലെന്ത്...ഇന്ന് സൗകര്യം പോലെ, വല്യ പപ്പടം കൂട്ടി ഇഷ്ടം പോലെ കഴിക്കാല്ലോ..സദ്യ....ഏത് സമയത്തും...
അടിപൊളി വിവരണം...
ഗിരിജേച്ചിയുടെ സദ്യ ഒരുപാട് കഴിച്ച ഒരു പാവം തെണ്ടി...

Vayady said...

കലക്കി. കലകലക്കി. കഴിഞ്ഞ പോസ്റ്റിന്റെ ക്ഷീണം ഈ പോസ്റ്റില്‍ തീര്‍ത്തിരിക്കുന്നു. നല്ല ഭംഗിയായി എഴുതിയിട്ടുണ്ട്. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. അഭിനന്ദങ്ങള്‍.

പിന്നെ ഈ സുബ്ബുനെ എനിക്ക് നല്ല പരിചയമുണ്ടല്ലോ? വിമലകോളേജിന്റെ മുന്‍പിലെ പെട്ടിക്കടയില്‍ സ്ഥിരം വായനോക്കി നില്‍ക്കണ കക്ഷിയായിരുന്നു. പക്ഷേ ഗ്ലാമര്‍ കുറവായതിനാല്‍ ഞങ്ങള്‍ പുള്ളിയെ മൈന്‍ഡ് ചെയ്യില്ലായിരുന്നു.

പിന്നെ ഈ ഗിരിജച്ചേച്ചിയുടെ വീട്ടിലേക്ക് ഞാന്‍ ഈയടുത്ത കാലത്താണ്‌ പോയത്. "വെറുതെ ഒരു ഭാര്യ" എന്ന സിനിമ കാണാനായിട്ട്. ഒരിക്കല്‍ എന്റെ ഒരു ചേട്ടന്‍ ആ ചേച്ചീടെ വീട്ടിലേയ്ക്ക് പോയി. ഇന്റെര്‍‌വെല്ലിന്‌ പുറത്തിറങ്ങിയപ്പോള്‍ ദേ മറ്റേ ചേട്ടന്‍. അവിടെ വെച്ച് മുഖാമുഖം കണ്ട രണ്ടു പേരും ചമ്മിവഷളായത്രെ. ഈ കഥ ഈയടുത്ത ഇടയ്ക്കാണ്‌ റീലിസ് ചെയ്തത്.

പിന്നെ ഒരു സംശയം. സത്യം പറയൂ..ഈ തൃശൂരിലെ സ്ഥലങ്ങളൊക്കെ ഇത്ര കൃത്യമായി പറഞ്ഞതു കൊണ്ട് ചോദിക്കുകയാണ്‌, ചേച്ചീടെ വീട്ടിലേക്ക് പോയത്‌ സുബ്ബു ആണോ? അതോ?............................:)

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് ഗിരിജേച്ചിയുടവിടെ സദ്യക്ക് പോയിട്ട് വഴുക്കി വീണത് വെറുതേ ഓർത്ത് പോയി....

പപ്പടവും,സദ്യയും ഉണ്ട് വയറ് നിറഞ്ഞ് ലണ്ടനിൽ വന്നപ്പോൾ എന്നും പപ്പടസദ്യ എന്നുപറഞ്ഞപോലെയാണെന്റെ സ്ഥിതി..കോട്ടൊ

എന്തു ചെയ്യാം സദ്യയുണ്ടുണ്ട് ഇപ്പോൾ
നല്ലൊരു ദ്ദഹണക്കാരനായി മാറി!

അനില്‍കുമാര്‍ . സി. പി. said...

മോശമായില്ല. എന്നാലും ഇത്രയങ്ങ് വലിച്ച്നീട്ടിക്കൊണ്ട് പോണമായിരുന്നൊ മക്കളേ?

Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ ഭാഗ്യത്തിനു നോമ്പു കഴിഞ്ഞത് നന്നായി,അല്ലെങ്കിലും ഈയൊരു തെറ്റും കൂടി ചെയ്യേണ്ടി വന്നേനെ. പപ്പട സദ്യയും ഗിരിജേച്ചിയുടെ നോണും!. ആളവന്‍താന്റെ “ഏട്ടിയെം ചരിതം” ഈയടുത്താണ് വായിച്ചത്. സിനിമാ റഫറന്‍സുകള്‍ ഇവിടെ വല്ലാതെ കൂടുന്നു.ആദ്യം ഞാനിതു വായിച്ചു തുടങ്ങിയപ്പോള്‍ കുറച്ചു കൂടി കടന്നു ചിന്തിച്ചു . ഇനി സുബ്ബു ആക്ചല്‍ “പ്രാക്റ്റിക്കല്‍” എങ്ങാനും നടത്താന്‍ വല്ല “ഡ്രൈവിങ്ങ് സ്കൂളിലും” പോയൊ എന്നായിരുന്നു എന്റെ പേടി. പഴയ കാലത്തൊക്കെ രാത്രി ചില ചാനലുകളില്‍ “നോണ്‍ വെജ് സദ്യ”യുണ്ടായിരുന്നു!.പിന്നെ പപ്പടം വന്നപ്പോള്‍ അതൊക്കെ മാറിയില്ലെ?.എന്നാലും ഈ ഹാപ്പി ബാചിലേഴ്സിന്റെ ഒരു ഹാപ്പിനെസ്സ്?

Mohamedkutty മുഹമ്മദുകുട്ടി said...

@ഹാപ്പി ബാച്ചിലേഴ്സ്ഒരു തിരുത്തുണ്ട്:കോട്ടയ്ക്കല്‍ തറവാടിന്റെ പേര്‍ സീനയെന്നല്ല,ലീനയെന്നാ!!!(പേരോര്‍ക്കാന്‍ തറവാട്ടില്‍ പോകണമെന്നില്ല!)

ശ്രീനാഥന്‍ said...

വിമലയുടെ പടിവാതിലിൽ വായ് നോക്കുകയും ഗിരിജയിൽ പടം കാണുകയും ചെയ്യുന്നത് തൃശൂരെഞ്ചിനീയറിംഗ് കോളേജിൽ പഠനപദ്ധതിയുടെ ഭാഗമാണല്ലോ. വിവരണം രസകരമായി. പലരി വരുന്നതൊക്കെ നല്ല നർമ്മ രസത്തിൽ. സുബ്ബുവിന്റെ കാരികേച്ചറും നന്നായി. പിന്നെ പാലക്കാട് നൂകേരളയാകുന്നു, ദേവീദുർഗ്ഗയേക്കാൾ കൂടുതൽ തറവാട്ടു മഹിമയുള്ളത, അപ്പോൾ സംഭവൻ നന്നാകുന്നുണ്ട്, എഴുതി തെളിയട്ടേ!

ഒഴാക്കന്‍. said...
This comment has been removed by the author.
ഒഴാക്കന്‍. said...

ഭക്ഷണം നോണ്‍ വെജ് തന്നെ കഴിക്കണം അതിപ്പോ ഗിരിജ ചേച്ചി വിളമ്പിയാലും വേറെ ഏതു ചേച്ചി വിളമ്പിയാലും ശരി.
മഞ്ചേരി സിനി പാലസ് എന്ന്നൊരു തിയെറ്റ്ര്‍ ഉണ്ടോ എന്നൊരു സംശയം :)

Unknown said...

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മറന്നു പോയോ?
ഗിരിജ ചേച്ചിയേക്കാളും നന്നായി non -vegg. വച്ച് വിളമ്പി തരും.ഒരു 10 വര്‍ഷം മുന്‍പത്തെ കാര്യമേ എനിക്ക് അറിയൂ.
ഇപ്പോള്‍ പ്രായമായില്ലേ പഴയ കൈപ്പുണ്യം ഉണ്ടോ എന്നറിയില്ല.
എന്തായാലും വായനക്കാരുടെ ഹാപ്പി കുറയ്ക്കാതെ മുന്നോട്ടു പോകുന്നു ഹാപ്പി ബാച്ചിലേര്‍സ്. അഭിനന്ദനങ്ങള്‍....

പട്ടേപ്പാടം റാംജി said...

കഴിഞ്ഞ പോസ്റ്റിന്റെ എല്ലാ ക്ഷീണവും ഈ പോസ്റ് നികത്തി. വളരെ സുഖമായി അവസാനം വരെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തായിരുന്നു.
എനിക്ക് പരിചയമുള്ള സ്ഥലങ്ങലായാതിനാല്‍ വായാനക്ക്‌ കൂടുതല്‍ താല്പര്യം വരികയും ചെയ്തു.
ഗിരിജ ചേച്ചിമാരെപ്പോലെ എത്രയോ പേര്‍ പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അല്പം ചിലരൊക്കെ ചിലയിടത്ത് പഴയതായി അവശേഷിക്കുന്നു എങ്കിലും പഴയ ആ ഒരു ഇത് ഇപ്പോള്‍ ഇല്ല അല്ലെ?
അഭിനന്ദനങ്ങള്‍.

കാച്ചറഗോടന്‍ said...

എന്‍റെ ബാച്ചീ.....തകര്‍ത്തൂ ട്ടോ!!!

എന്നാലും കാസരഗോടിലെ കന്യക A/C ആണെന്ന് പറഞ്ഞത് ശരിയായില്ല. A/C പോയിട്ട് നേരാവണ്ണം കറങ്ങുന്ന ഫാന്‍ പോലും ഇല്ലാത്ത ഒരു തറവാട് ആയിരുന്നു ഗിരിജ ചേച്ചി യുടെ കാലത്ത് അത് . ഞങ്ങളുടെ ഒന്നിച്ചു ഗിരിജ ചേച്ചിയുടെ നോണ്‍ വെജ് കയിക്കാന്‍ 'മൂട്ട' കളുടെ ഒരു മഹാ സാഗരം തന്നെ ഉണ്ടായിരുന്നു അവിടെ. അവസാനം മൂട്ടയുടെ കടിയും തീരും നമ്മുടെ നോണ്‍ വെജ് വിശപ്പും. മൂട്ടയുടെ കടിയില്‍ മാന്തി മാന്തി കലങ്ങിയ എത്രയോ ചന്ദികള്‍ ഇന്നും കാസറഗോഡ് പരിസരത്തു കറങ്ങി നടപ്പുണ്ട്. ഒടുവില്‍ ഗിരിജ ചേച്ചിയുടെ കട പൂട്ടിയപ്പോള്‍ തറവാടിനെ നവീകരിച്ചും A/C, DTS തുടങ്ങിയ പുതിയ പരിഷ്കാരങ്ങളും വരുത്തി. അങ്ങനെ മൂട്ടകളുടെ കടിയും അതോടെ പൂട്ടി.

Good one!!! ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

Manoraj said...

അപ്പോള്‍ ഗിരിജേച്ചിയുമായാണല്ലേ കൂട്ട്.. കൊടുങ്ങല്ലൂര്‍ ഭാഗത്ത് ഒരു മേമന ഉണ്ടായിരുന്നു ശില്പിമന..

ഒരു യാത്രികന്‍ said...

ഛീ..ഛീ....അശ്ലീലം.....എനിക്കണേ സദ്യ പണ്ടേ ഇഷ്ടമല്ല....ഗ്ഹീ ....എനിക്ക് ബിരിയണിയാ ഇഷ്ടം.........സസ്നേഹം

Umesh Pilicode said...

:-))

പൂതുമ്പി said...

നല്ല രസായിട്ടുണ്ട് ട്ടൊ...എഴുത്ത് കാരൻ “ജീവിക്കുകയാണ്”

പൂതുമ്പി said...

നല്ല രസായിട്ടുണ്ട് ട്ടൊ...എഴുത്ത് കാരൻ “ജീവിക്കുകയാണ്”

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹലോ, പഹയന്മാരെ മത്തായീ സുബ്ബൂ, രണ്ടു പേരും കലക്കി. ഖൊടു കൈ...
ബാച്ചി സുബ്ബുവിനു ഇതിന്റെ വല്യ കാര്യവുമുണ്ടായിരുന്നോ? ഇങ്ങനെ പരസ്യമായി ഗിരിജേച്ചിയുടെ സദ്യ കഴിക്കാന്‍?
ചാള്‍സ് ബാബെജിന്റെ പപ്പടത്തില്‍ മസാല പുരട്ടി ചുട്ടെടുത്തു പേപ്പര്‍ പ്ലേറ്റില്‍ കഴിച്ചാല്‍ പോരാരുന്നോ? ആന മണ്ടന്‍!
ഞാന്‍ കൊല്ലംകാരന്‍ ഒരു നല്ല തറവാടിയാ...:) ഓ, ഇപ്പം പിടികിട്ടി. ഒന്നാം പന്തിയില്‍ എന്റെ മുമ്പിലിരുന്നു ആക്രാന്തം മൂത്തു വാഴയിലയില്‍ നിന്നും വടിച്ചു നക്കിയ ആ ദരിദ്രവാസി സുബ്ബുവായിരുന്നു അല്ലെ?

കഥെ തുമ്പാഗിതെ. ആദരെ ഒന്തു/ എരടു ചിക്ക സന്ദേഹഗളു.
1. നിമ്മല്ലി സുബ്ബു യാരു? മത്തായി യാരു?
2. ഉണ്ണിയേട്ടന്‍ യാക്കെ ഗിരിജഗെ മനെയള്ളി ഹോഗിത്തു? അല്ലി യാരു മദുവേ മാടുത്തിതാരെ?

അലി said...

വിളമ്പുന്നയിടം മാറിയെങ്കിലും എല്ലായിടത്തും നോൺ വെജ് സദ്യ സുലഭം!

Anil cheleri kumaran said...

ബാച്ചിലേഴ്സിന്റെ ഓരോ ലീലാ വിലാസങ്ങള്‍..

Jishad Cronic said...

ആഹാ... പണ്ട് തൃശ്ശൂര്‍ എം ടി ഐ പഠിക്കുബോള്‍ ഇടക്കൊക്കെ ഞാനും പോയിരുന്നു ഗിരിജച്ചേ ച്ചിടെ വീട്ടിലേക്ക്, അവിടെ പോയാല്‍ പിന്നെ പോരാനെ തോന്നുല.

Akbar said...

പട്ടരെയാണോ സദ്യയുണ്ണാൻ പഠിപ്പിക്കുന്നത്. ഹ ഹ ഹ. ഗതികെട്ടാല്‍ പുലി ചിക്കന്‍ബിരിയാണിയും കഴിക്കും എന്നല്ലേ. കഥ കലക്കി.

ഓ ടോ- പോസ്റ്റ് പരമാവധി ചുരക്കു എഴുതാന്‍ ശ്രമിച്ചാല്‍ കുറച്ചൂടെ ഭംഗിയാവും. ഇതു മോശമായി എന്നല്ല കേട്ടോ..ഹാപ്പി ബാച്ചിലേര്‍സിന് എന്നും വായനക്കാരെ ഹാപ്പിയാക്കാന്‍ കഴിയും. എഴുതാനുള്ള കഴിവുണ്ട്. എഴുതും തോറും അതിനു തിളക്കം കൂടും. തുടരുക.

ജയരാജ്‌മുരുക്കുംപുഴ said...

tharavadikalayal ingane venam......... aashamsakal......

siya said...

അവസാനം വരെ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല ..ഓരോ ഓരോ കഥകള്‍ .................

''ചന്ദനക്കുറിയും, വട്ടപ്പൊട്ടും, തലയിൽ ഒരു ലിറ്റർ എണ്ണയും, സോഡാ ഗ്ലാസ്സ് കണ്ണടയും, വെള്ളമുണ്ടും അണിഞ്ഞ് സുസ്മേരവദനനായി പച്ചപ്പരിഷ്ക്കാരിയായി നടക്കുന്ന സുബ്ബുവിനെ നോക്കിയ ഏത് പെൺപിടയും രണ്ടാമത് നോക്കുമായിരുന്നില്ല..

അടിപൊളി ..ഇതുപോലെ ഒരു ആളെ ഇപ്പോള്‍ നാട്ടില്‍ കാണാന്‍ ഉണ്ടാവുംമോ ആവോ?

perooran said...

super post bachelers........

ആളവന്‍താന്‍ said...

കഴിഞ്ഞ പോസ്റ്റില്‍ നിന്നും മുന്നിലേക്ക്‌ തന്നെ. ഇഷ്ട്ടപ്പെട്ടു. (വളരെയധികം സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന മാമി “നളിനിയോടും മുരുകനോടും സോണിയാഗാന്ധി ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടാ" എന്നൊരു നോട്ടം പായിച്ചു.) ദേ ഇത് ക്ലാസ് സാധനം.

Unknown said...

നിങ്ങള്‍ വെറും ബാച്ചിലെര്സ് അല്ല ഡോക്ടര്‍ ബാച്ചിലെര്സ് ആണ്. കേരളത്തിലെ നോണ്‍ വെജ് തറവാടുകളെക്കുറിച്ചു ഗവേഷണം നടത്തിയതിനു!
കീപ്‌ ഗോയിംഗ് !

ഹാപ്പി ബാച്ചിലേഴ്സ് said...

@മഹേഷ് വിജയൻ:
മറ്റു പത്തോളം ജില്ലകളില് പരിചയമുള്ള തറവാടുകള് ഉണ്ടെങ്കിലും, ഊണ് കഴിച്ച ഓര്മ്മ മാത്രമേ ഉള്ളൂ... പേരോര്ക്കുന്നില്ല..
ഒരു പേരില് എന്തിരിക്കുന്നു കാര്യം, വയറു നിറഞ്ഞാല് പോരേ...


ശരിയാ. “വയർ നിറയൽ” ആണ് മെയിൻ ഐറ്റം. തറവാട് പേര് തന്ന് സഹായിച്ചതിനു നന്ദി. ഇനിയും ഇത്തരം സഹായങ്ങൾ ഭാവിയിലും പ്രതീക്ഷിക്കുന്നു. എല്ലാ ജില്ലയിലും നോൺ-ഊണ് കഴിച്ച താങ്കൾക്ക് കേരളാ സർക്കാറിന്റെ വക ഒരു അവാർഡിനു റെക്കമെന്റ് ചെയ്യട്ടെ?

“ശകലം പഴയതായാലും ഉള്ളത് കൊണ്ട് ഓണം പോലെ കഴിച്ച് സുഖമായിട്ടു പോകുന്നു..”
ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുന്ന താങ്കൾ ഒരു മഹാനാണ് എന്ന് ലോകം അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഗുരോ.

@Venugopal G said..
ഓടിയഓട്ടത്തിനു കൈയ്യും കണക്കും ഇല്ലാ.
വേണുവേട്ടാ എങ്ങോട്ടാ ഓടിയത്? തറവാട്ടിനുള്ളിലേക്കല്ലേ? സത്യം പറയൂ.
ഒൻപതാം ക്ലാസ്സിലായിരിക്കുമ്പോ തന്നെ.. ഈ കഥ പാലക്കാട്ടേക്ക് മയിൽവാഹനത്തിൽ കേറ്റി അയക്കട്ടെ? പിള്ളേർസ് അറിയട്ടെ സാറിന്റെ മഹാത്മ്യം… ഇങ്ങനെയൊരു സാറ് ഞങ്ങളെ പഠിപ്പിച്ചില്ലല്ലോ.. കുട്ടികളുടെ ഭാഗ്യം..
ഇനിയും വരൂട്ടൊ.. നന്ദി.

@റിയാസ് (മിഴിനീര്ത്തു ള്ളി)
റിയാസിക്കാ, നന്ദി. ഇനിയും വരിക. അക്ഷരത്തെറ്റുകൾ ബ്രൌസർ പ്രശ്നമാണെന്നു തോന്നുന്നു. തെറ്റുകൾ ഒഴിവാക്കാൻ കഴിവതും ശ്രദ്ധിക്കാം.

@ജീവി കരിവെള്ളൂര്
നന്ദി. ഇനിയും വരൂ. വികെ പ്രകാശ് നോൺ-വെജ് സദ്യ ഒരുക്കിയിട്ടുണ്ടോ? പാർസൽ കിട്ടാൻ എന്താ താങ്കൾക്ക് തരേണ്ടത്?

ഹാപ്പി ബാച്ചിലേഴ്സ് said...

@ചാണ്ടിക്കുഞ്ഞ്
ഗിരിജേച്ചിയുടെ സദ്യ കഴിച്ചവരൊക്കെ ഇപ്പൊ ഫയങ്കരന്മാരാ.. ചാണ്ടിച്ചായനെ തന്നെ നോക്കിയേ, ഇഞ്ചി നീരെന്നാ തോന്നുന്നേ… അല്ലേ? അപ്പൊ അടുത്തവട്ടം കാണാം. നമോവാകം..


@വായാടി
സുബ്ബുനെ എനിക്ക് നല്ല പരിചയമുണ്ടല്ലോ?
പരിചയം കാണും. ഇങ്ങോട്ട് നോക്കുന്നു എന്ന് പറഞ്ഞു ഫുള്‍ ടൈം പെണ്പിടകള്ക്ക് എഞ്ചിനീയറിംഗ് കോളേജില്‍ നോക്കുകയായിരുന്നല്ലോ പണി.

പക്ഷേ ഗ്ലാമര്‍ കുറവായതിനാല്‍ ഞങ്ങള്‍ പുള്ളിയെ മൈന്ഡ്് ചെയ്യില്ലായിരുന്നു.
സൂപ്പര്‍ ഗ്ലാമര്‍ ആയിരുന്നു പുള്ളി. പക്ഷെ പ്രോപ്പര്‍ guidance ഇല്ലാത്തതു കൊണ്ട്, തലയില്‍ എണ്ണയൊക്കെ ഇട്ടു നടന്നിരുനെത്രേ.

ഗിരിജച്ചേച്ചിയുടെ വീട്ടിലേക്ക് ഞാന്‍ ഈയടുത്ത കാലത്താണ്‌ പോയത്.
ഹോ സമാധാനം. കല്ലെറിഞ്ഞിലല്ലോ. വായാടിഎങ്ങാനും വന്നു കല്ലെരിയുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. (കല്ലെറിഞ്ഞാല്‍ അതിനു പ്രതിവിധി guitaarum sisterum അങ്ങനെ ഒരു പോസ്ടില്ലേ, അതിനു കമന്റായി ഇട്ടിടുണ്ട്. ഹി ഹി). ഗിരിജയില്‍ പോയല്ലോ, അത് മതി. വായാടി എന്നും ഗിരിജയില്‍ ആയിരുന്നു എന്നാണു വടക്കേ സ്റ്റാന്ഡി്ല്‍ ഒക്കെ ചോദിച്ചപ്പോ റിക്ഷാ ഡ്രൈവര്‍ മാരൊക്കെ പറഞ്ഞത്. ആന്നോ? ഉള്ളതാണോ ?

ലണ്ടനിലെ 221 ബേക്കര്‍ സ്ട്രീറ്റ് വഴി ഈ അടുത്തെങ്ങാനും പറന്നു പോയിരുന്നോ? sherlockine വെല്ലുന്ന കണ്ടു പിടിത്തം.. അല്ലാ ഈ സംശയം കണ്ടു ചോയിച്ചതാണ്
"ഈ തൃശൂരിലെ സ്ഥലങ്ങളൊക്കെ ഇത്ര കൃത്യമായി പറഞ്ഞതു കൊണ്ട് ചോദിക്കുകയാണ്‌, ചേച്ചീടെ വീട്ടിലേക്ക് പോയത്‌ സുബ്ബു ആണോ? അതോ?..........."
climate ചേഞ്ച്‌ മനുഷ്യന്റെ, ഛെ, പക്ഷികളുടെ ബുദ്ധി കൂട്ടും എന്ന് എവിടെയോ വായിച്ചു. തത്തമ്മയ്ക്കും അങ്ങനെ.............

വായാടി, കാണാം.. പറന്ന് പറന്ന് പറന്ന് നടക്കൂ…

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
എന്തു ചെയ്യാം സദ്യയുണ്ടുണ്ട് ഇപ്പോൾ
നല്ലൊരു ദ്ദഹണക്കാരനായി മാറി!


മുരളിയേട്ടാ,
എന്നും സദ്യയോ? കേട്ടിട്ട് നാവില്‍ വെള്ളമൂറുന്നു. ഫാഗ്യവാന്.
ദ്ധഹണ്ണം അറിയാത്തവര്ക്ക് tips &tricks പറഞ്ഞു തരുമല്ലോ.
അല്ലാ, എത്ര ഉപ്പിടണം, മുളക് പൊടി എത്ര വേണം എന്നൊക്കെ. ഇതൊക്കെയല്ലേ ദ്ധഹണ്ണം-ത്തിന്റെ മര്മ്മം ..

വളരെ നന്ദി. ഇനിയും വരൂ. ഈ കൊച്ചനിയന്മാരെ പ്രൊത്സാഹിപ്പിക്കൂ.

ഹാപ്പി ബാച്ചിലേഴ്സ് said...

@അനില്കുമാര്. സി.പി.
ഇത്രയങ്ങ് വലിച്ച്നീട്ടിക്കൊണ്ട് പോണമായിരുന്നൊ?
അനിലേട്ടാ, നന്ദി. നീളം കൂടി അല്ലേ? തുടക്കമല്ലേ, ഒടുക്കത്തിൽ ശരിയാവുമായിരിക്കും.. ഇനിയും കാണാം.


@Mohamedkutty മുഹമ്മദുകുട്ടി
ഹോ ഞമ്മന്റെം ഭാഗ്യം, ഇങ്ങളെ കൊണ്ട് തെറ്റ് ചെയ്യിചില്ലല്ലോ.
ഹി ഹി ഹി. കമന്റ് വായിച്ചു കുറെ ചിരിച്ചേ.
ഡ്രൈവിംഗ് സ്കൂള്, ചാനല് സദ്യ, കോട്ടയ്ക്കല് ലീന പിന്നെ ആ (പേരോര്ക്കാന് തറവാട്ടില് പോകണമെന്നില്ല!) ഇതും കൂടിയായപ്പോ ഉറപ്പായി കുട്ടിക്കാ എന്താ കല്ലെരിയാതെ പോയതെന്ന്. ഹി ഹി.
വളരെ നന്ദി. ഇനിയും വരൂ

@ശ്രീനാഥന്
അതെ അത് സിലബസ്സിന്റെ ഭാഗമാണ്. പാലക്കാട്ടേ തറവാട് മഹാത്മ്യം അറിയിച്ചതിനു നന്ദി. നമുക്ക് ഒരു ദിവസം തറവാട്ടിൽ കൂടാം. കാണാം.. സന്തോഷം. നന്ദി.
@ഒഴാക്കന്.
ഭക്ഷണം നോണ് വെജ് തന്നെ കഴിക്കണം.
ശരിയാ, കഴിക്കുകയാണെങ്കില് നോണ് തന്നെ കഴിക്കണം. ചിക്കന് കാലുകള്, ആ തുട. ഹായ് ഹായ്. എന്തൊരു ടേസ്റ്റ് ആ.

ഓ ഇതൊന്നും അറിയാത്ത പോലെ... സിനി പാലസ് ഉറപ്പിക്കട്ടേ?

ഹാപ്പി ബാച്ചിലേഴ്സ് said...

@താന്തോന്നി/Thanthonni
ആദ്യമായി വന്ന് തറവാട്ട് പേർ പറഞ്ഞ് പരിചയപ്പെട്ടതിൽ സന്തോഷം. നല്ല സദ്യയുണ്ടെങ്കിൽ അവിടെ ഞങ്ങൾ വന്നിരിക്കും. ഒരുമിച്ച് സദ്യക്ക് പോവാം, കൂപ്പൺ ഞങ്ങടെ വക..

@പട്ടേപ്പാടം റാംജി
റാംജി സർ, പഴയ ആ ഒരു ഇത് ഉണർത്തിയതിനു സുബ്ബുവിനു സ്പെഷ്യൽ സമ്മാനം ഒന്നുമില്ലേ?
ആ ഭാഗത്തായിരുന്നു കളി അല്ലേ? ഹും… നടക്കട്ടെ നടക്കട്ടേ..

@'കാച്ച'റഗോടന്
ആദ്യമായാണ് ഇവിടെ.. നന്നായി. കുറേ ബൂലോക കൂതറകളെ വിളിച്ചപ്പോൾ ഞങ്ങളേം വിളിച്ചല്ലോ, തന്തോയം.. ഇനിയും വാ.. നമുക്ക് ഇവിടം ഒരു സൊർഗം ആക്കാം..

@മനോരാജ്
കൂട്ട് ആരുമായി എന്നതല്ല, പ്രശ്നം. വിശന്ന് വലയുമ്പോൾ ഭക്ഷണമല്ലേ വലുത്. തറവാട് പേർ പറഞ്ഞല്ലൊ, സന്തോഷം. ഇനീം കാണാം.

@ ഒരു യാത്രികൻ
അതെ മൊത്തം അശ്ലീലം, അയ്യേ.. എന്താണാവോ എല്ലാരും ഇമ്മാതിരി എഴുതുന്നത് അല്ലേ? ബിരിയാണിയെ കുറിച്ച് മാത്രം എഴുതിയാൽ പോരേ?

ഹാപ്പി ബാച്ചിലേഴ്സ് said...

@ ഉമേഷ്
വളരെ നന്ദി. ഇനിയും വരൂ

@ പൂതുമ്പീ
നല്ല രസായിട്ടുണ്ട് ട്ടൊ...എഴുത്ത് കാരൻ “ജീവിക്കുകയാണ്”
ഇതാണ്, ചിരിച്ചു കൊണ്ട് കഴുത്തറക്കൽ എന്നൊക്കെ പറയുന്നത്. രസായിന്ന് പറഞ്ഞ ശേഷം എന്തൊരു കൊട്ടാണ് കൊട്ടിയത്.


@വഷളന് ജേക്കെ ★ Wash Allen JK
നമോവാകം. ഖൊടു കൈ.
ബാച്ചി സുബ്ബുവിനു ഇതിന്റെ വല്യ കാര്യവുമുണ്ടായിരുന്നോ? ഇങ്ങനെ പരസ്യമായി ഗിരിജേച്ചിയുടെ സദ്യ കഴിക്കാന്?
ചാള്സ് ബാബെജിന്റെ പപ്പടത്തില് മസാല പുരട്ടി ചുട്ടെടുത്തു പേപ്പര് പ്ലേറ്റില് കഴിച്ചാല് പോരാരുന്നോ? ആന മണ്ടന്!

ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണാ എന്നാണല്ലോ ചൊല്ല്. അപ്പൊ പ്രായത്തിന്റെ ഓരോ ഓരോ ഓരോ…. അത്രേ ഉള്ളൂ. വഷൾജി, ആ യന്ത്രത്തിന് അന്നൊക്കെ ഫയങ്കര വെലയല്ലായിരുന്നോ…
ഞാന് കൊല്ലംകാരന് ഒരു നല്ല തറവാടിയാ...:) ഓ, ഇപ്പം പിടികിട്ടി
ഓ അപ്പൊ കൊല്ലം കുമാരേട്ടന്റെ കടയിൽ നിന്നായിരുന്നു ഡെയ്ലി സദ്യ അല്ലേ?. പിടികിട്ടി അല്ലോ.. ഹി ഹി ഹി. അന്ന് ആ സംശയം ചോദിച്ചത് ഇങ്ങനെ ചതിക്കാനാണെന്ന് വിചാരിച്ചില്ലാ അല്ലേ?. ഹി ഹി. ഇത്രയൊക്കേ പറ്റൂ..

കന്നഡ ഭാഷയെ ഇത്രയധികം മോഷമായി ഉപയോഗിച്ച താങ്കൾക്കെതിരെ കർണ്ണാട്ടക രക്ഷണാ വേദികയുടെ “വാട്ടാൾ നാഗ്രാജ്” കേസ് എടുത്തിരിക്കുന്നതായി ഏതോ ഒരു മഞ്ഞ ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സൂഷിച്ചാൽ ദു:ഖിക്കണ്ട.
മത്തെ ഉണ്ണിഅണ്ണാ ബേറെ യാവുദോ മദുവെഗെ ആ ദാറിയല്ലി ഹോഗുവാഗ നോഡിദ്ദു അഷ്ടെ. പുറിഞ്ജ്ദാ?

ഇന്നൂ ബന്നി സർ, പ്രീതി ഇറലി.

ഹാപ്പി ബാച്ചിലേഴ്സ് said...

@അലി
വിളമ്പുന്നയിടം മാറിയെങ്കിലും എല്ലായിടത്തും നോൺ വെജ് സദ്യ സുലഭം

ശരിയാ അലിഭായ്, എല്ലായിടത്തും അങ്ങനെ തന്നെ. അങ്ങ് ദുഫായിലും അത് തന്നെ എന്ന് വിശ്വസിക്കുന്നു. ;)


@കുമാരന് | kumaran
ബാച്ചിലേഴ്സിന്റെ ഓരോ ലീലാ വിലാസങ്ങള്

അണ്ണേയ് ഇതിനെയൊക്കെ ലീലാവിലാസങ്ങൾ എന്ന് പറഞ്ഞാൽ അയ്മൂട്ടിയെ ഒക്കെ എന്തര് വിളിക്കും ചെല്ലാ? ഹി ഹി. ലീലേടെ വിലാസം വേണ്ടാ, പകരം ആ മഞ്ജുവിന്റെയും മായയുടെയും വിലാസം മതി.


@Jishad Cronic
ആഹാ... പണ്ട് തൃശ്ശൂര്‍ എം ടി ഐ പഠിക്കുബോള്‍ ഇടക്കൊക്കെ ഞാനും പോയിരുന്നു ഗിരിജച്ചേ ച്ചിടെ വീട്ടിലേക്ക്, അവിടെ പോയാല്‍ പിന്നെ പോരാനെ തോന്നുല.


അദാണ്, ദാറ്റ്. ഈ ധൈര്യത്തിനു ഒരു സ്പെഷ്യൽ സല്യൂട്ട്. സുബ്ബുവിനെ പോലെ തുറന്ന് സമ്മതിച്ചല്ലോ, ഒരേ തൂവൽ പക്ഷിയാണ് അല്ലേ? സന്തോഷം. ബെറ്റർ ഹാഫ് കേൾക്കണ്ട. പുള്ളിക്കാരിയെ കണ്ടിലല്ലോ ഇങ്ങോട്ട്.?

ഹാപ്പി ബാച്ചിലേഴ്സ് said...

@Akbar
ഗതികെട്ടാല് പുലി ചിക്കന്ബിരിയാണിയും കഴിക്കും എന്നല്ലേ.

ഇത് പുതിയതാണോ? ഇന്നലെ രാത്രി പന്ത്രണ്ടര വരെ ഇത് കേട്ടിട്ടില്ലാ. എന്തായാലും കോള്ളാം. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

പോസ്റ്റ് പരമാവധി ചുരക്കു എഴുതാന് ശ്രമിച്ചാല് കുറച്ചൂടെ ഭംഗിയാവും.
തീർച്ചയായും ശ്രമിക്കാം. പിന്നെ തുടക്കക്കാർ അല്ലേ, അപ്പൊ അതിന്റെതായ ബുദ്ദിമുട്ടുകൾ. അഭിപ്രായത്തിനു നന്ദി. പ്രോത്സാഹങ്ങളും വിമർശനങ്ങളും ഭാവിയിലും പ്രതീക്ഷിക്കുന്നു.


@jayarajmurukkumpuzha
ശരിയാ തറവാടിയായാൽ ഇങ്ങനെതന്നെ വേണം. ഇനിയും വരൂ.


@siya
അവസാനം വരെ വായിച്ചു തീര്ന്നത് അറിഞ്ഞില്ല ..ഓരോ ഓരോ കഥകള് .....
ശരിയാ, ഓരോ ഓരോ കഥകൾ മാത്രമായേ പോസ്റ്റുന്നുള്ളൂ. ഒറ്റ പോസ്റ്റിൽ രണ്ട് കഥ പോസ്റ്റുന്നത് കൺഫ്യൂഷൻ ഉണ്ടാക്കും.

''ചന്ദനക്കുറിയും, വട്ടപ്പൊട്ടും, തലയിൽ ഒരു ലിറ്റർ എണ്ണയും, സോഡാ ഗ്ലാസ്സ് കണ്ണടയും, വെള്ളമുണ്ടും അണിഞ്ഞ് സുസ്മേരവദനനായി പച്ചപ്പരിഷ്ക്കാരിയായി നടക്കുന്ന സുബ്ബുവിനെ നോക്കിയ ഏത് പെൺപിടയും രണ്ടാമത് നോക്കുമായിരുന്നില്ല..

അടിപൊളി ..ഇതുപോലെ ഒരു ആളെ ഇപ്പോള് നാട്ടില് കാണാന് ഉണ്ടാവുംമോ ആവോ?

അല്ല,അറിയാഞ്ഞിട്ട് ചോദിക്കുവാ, എന്തരാണ് ഉദ്ധേശങ്ങള്?


@perooran
ആദ്യമായല്ലേ ഇവിടെ. സന്തോഷമുണ്ട്. ഇനിയും വരുമല്ലോ. കാണാം.


@ആളവന്താന്
ആളവൻ,
മുന്നോട്ട് മുന്നോട്ട്, അതിവേഗം ബഹുദൂരം എന്ന് കേട്ടിട്ടില്ലേ. അതാണ് ഞങ്ങടെ പോളിസി. സംഭവം ഇഷ്ടെപ്പെട്ടല്ലോ, സന്തോഷം.


@തെച്ചിക്കോടന്
ആദ്യമായാണ് ഇവിടെ അല്ലേ? സന്തോഷം. ഗവേഷണത്തെ ഒരാൾ എങ്കിലും മന്നിച്ചല്ലോ, അത് മതി.
ഇനിയും വരിക. കാണാം.

Kalavallabhan said...

ഗിരിജേച്ചിയുടെ ബിഗ് സ്ക്രീനിൽ(വാഴയിലയിൽ)
ഹേയ് അല്ല
പ്ളാസ്റ്റിക് ഇലയിൽ

ഈ സദ്യ ‘ക്ഷ’ പിടിച്ചു

Rare Rose said...

മുന്‍പ്പോസ്റ്റിലെ പോലെ ആശയക്കുഴപ്പം ഉണ്ടാക്കാതെ രസായെഴുതി.തറവാട്ടിലെ കാര്യം ആയതോണ്ടാവും അല്ലേ എഴുത്തുകാരന്‍ ഇത്ര ആത്മാര്‍ത്ഥമായി എഴുതിയത്.;)

ഹംസ said...

ഞാന്‍ പോയിട്ടില്ലാട്ടോ എന്നു തീര്‍ത്തു പറഞ്ഞുകൊണ്ട് ഞങ്ങടെ നാട്ടിലെ ഒന്ന് ഞാനും പറയാം
ചെര്‍പ്പുളശേരി . ദേവി

ഹാപ്പി ബാച്ചിലേഴ്സ് said...

@Kalavallabhanകലാവല്ലഭൻ ജി,ക്ഷ പിടിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും കുറേ ഭാക്കിയുണ്ട്. ;)
ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@Rare Rose
വളരെ നന്ദി. ഇനിയും വരൂ. ഈയിടെയായി എല്ലാവർക്കും ഫയങ്കര ബുദ്ധിയുദിച്ചു വരികയാണല്ലോ? എന്താ കണ്ടുപിടുത്തം.. ഹും.

ഹാപ്പി ബാച്ചിലേഴ്സ് said...

@ഹംസ
പോയിട്ടില്ല, എന്ന് ഉറപ്പാണെങ്കിൽ കല്ലെറിഞ്ഞോളൂ. പക്ഷെ ചെക്കിങ്ങ്
ഉണ്ട്. ഡിറ്റക്ടീവ് വായാടി പാറി നടന്ന് ചെർപ്ലശ്ശേരി ഭാഗത്തൊക്കെ
അന്വേഷിക്കും. കള്ളമാണെന്നറിഞ്ഞാൽ കണ്ണ് കുത്തിപ്പൊട്ടിക്കാൻ ഓർഡർ
ഇട്ടിട്ടുണ്ട്.. (കൈവെട്ട്,തലവെട്ട് ഫാഷനിൽ പുതിയൊരെറ്റം..). ഹംസാക്കാ
താങ്ക്സ്. ഇനിയും കാണാം

ഹംസ said...

ഹ ഹ ഹ... അത് ശരി ..... ഞാന്‍ ധൈര്യമായി കല്ലെറിയും ഹ ഹ ഹ

ഹംസ said...

ഹ ഹ ഹ... അത് ശരി ..... ഞാന്‍ ധൈര്യമായി കല്ലെറിയും ഹ ഹ ഹ

ഹംസ said...

ഹ ഹ ഹ... അത് ശരി ..... ഞാന്‍ ധൈര്യമായി കല്ലെറിയും ഹ ഹ ഹ

Sidheek Thozhiyoor said...

ഉടനെ ഒരു കല്യാണം കഴിക്കു മക്കളെ...ഈ ഹാപ്പി മൂഡ്‌ എല്ലാം പോയിക്കിട്ടും ...എന്തായാലും നോണ്‍ വെജ് സദ്യ അസ്സലായി ...
പിന്നെ ഗുരുവായൂരിനെ നിങ്ങള്‍ മറന്നതാണോ? അതോ അവിടെ പോവാതെ ആണോ? "കൃഷ്ണ" എന്ന തറവാട് മറക്കാന്‍ പറ്റില്ല ഇപ്പോഴത്തെ നിലവാരം അറിയില്ല..കൂടാതെ ഒന്നുകൂടി ഉണ്ടായിരുന്നു "അപ്പാസ്‌" ഇപ്പോള്‍ ഇല്ല.
വീണ്ടും കാണാം...ഭാവുകങ്ങള്‍..

Sulfikar Manalvayal said...

കോഴിക്കോടിന് ചെറിയ ഒരു മാറ്റം, പണ്ട് പുഷ്പ, പക്ഷേ ഇപ്പോള്‍ ഗംഗ.
വേണമെങ്കില്‍ കോഴിക്കോട്ടെ ലിസ്റ്റ് തന്നെ തരാം. ഹി ഹി .
പിന്നെ സത്യ ഇന്‍സ്റ്റന്‍റ് ആയി കിട്ടുന്നോണ്ട് എനിക്കെ ന്നല്ല ആര്‍ക്കും വേണ്ടാത്തായിരിക്കുന്നു. സുലഭമായി ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇത് സുബ്ഭൂവിന്‍റെ കാലമല്ല മക്കളെ.
നോണ്‍ വെജിലും ഇപ്പോള്‍ കമ്പം പോയിരിക്കുന്നു. പുതിയ വല്ലതും ഉണ്ടെങ്കില്‍ പരീക്ഷിക്കാമായിരുന്നു.

ഏതായാലും എനിക്കും പറയാനുള്ളത് ഇതാ. തെറ്റ് ചെയ്യാത്തവന്‍ കല്ലെറിയട്ടെ. ഞാന്‍ കല്ലെറിയാന്‍ യോഗ്യനാല്ലാത്തതിനാല്‍ എറിയുന്നില്ല.

usman said...

അക്ഷരസദ്യ ഒട്ടും മുഷിഞ്ഞില്യ.. നല്ല വെടിപ്പായി വായിച്ചു.. ഏമ്പക്കം വിട്ടു. കൊള്ളാം. ഭേഷായിട്ടുണ്ട് ന്ന് നിരീച്ചോളൂ.

sandeepkv said...

subbumone kalakki pinne girijecchide sadya engane ubdayirunu?

ശ്രീ said...

പോസ്റ്റ് രസിപ്പിച്ചു, കേട്ടോ
:)

മൻസൂർ അബ്ദു ചെറുവാടി said...

ഇഷ്ടായി

lekshmi. lachu said...

njaanum vaayichoo tou..

Sukanya said...

കൊള്ളാം. ഒരു പ്രത്യേക ശൈലി

ഹാപ്പി ബാച്ചിലേഴ്സ് said...

ഹംസ,സിദ്ധീക്ക് തൊഴിയൂര്‍,SULFI,usman,sandeepkv,ശ്രീ,ചെറുവാടി,lekshmi. lachu,Sukanya വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിനു വളരെ വളരെ നന്ദി.

sulekha said...

വള്ളിക്കാവ് സൂര്യ എത്രയോ ചെറുപ്പക്കാരുടെ വിശപ്പടക്കിയിരിക്കുന്നു.ഇപ്പോഴും ബ്ലൂടൂത്തിന്റെ ചെറു പായസതെകാളും demand സൂര്യക്ക് തന്നെ .വീടിനടുത് ആയതിനാല്‍ പോകാന്‍ പറ്റിയിട്ടില്ല .കായംകുളം ഹോബി ഉണ്ടാരുന്നു .ഒരുനാള്‍ ഇടിഞ്ഞു വീണു .ഭാഗ്യം എനിക്കൊന്നും പറ്റിയില്ല .ഒരു കല്ല് അതില്നിന്നെടുത്ത് എറിയട്ടെ ?

മധു said...

തൃശൂര്‍ ഗിരിജയില്‍ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് പോകണം. ഒരു ചെറിയ തൃശൂര്‍ പൂരമായിരിക്കും അവിടെ. പക്ഷെ ഒരിക്കലും ടിക്കെറ്റ് കിട്ടാതെ മടങ്ങിപോരെണ്ടിവരില്ല. ഒരു സിനിമ മാക്സിമം നാല്പതു മിനിട്ടേ ഉണ്ടാകൂ. (പത്തു മിനിട്ട് ടിക്കെറ്റ് കൊടുക്കാന്‍ , പത്തു മിനിറ്റ് ഏതെങ്കിലും സിനിമയുടെ നല്ല ഭാഗങ്ങള്‍ . പിന്നെ ഒരു ഇരുപത് മിനിറ്റ് നമ്മള്‍ കാത്തിരുന്ന "സദ്യ". ).ടിക്കറ്റ്‌ കിട്ടാത്തവര്‍ അടുത്ത ഷോ കാണാന്‍ കാത്തു നില്‍ക്കും . ആരെയും നിരാശപ്പെടുത്താത്ത എന്റെ ഗിരിജേച്ചി ..... ഇത് നിറുത്തിയത് കൊലചതിയായിപ്പോയി. ഇനി ഞാന്‍ കണ്ടു മടുത്ത എന്റെ "പപ്പട" കളക്ഷന്‍ തന്നെ മകന് കൊടുക്കേണ്ടി വരില്ലേ ? രണ്ടു ആണ്കുട്ടികളുള്ള ഈ അച്ഛന്റെ ദുഃഖം ആര്‍ക്കു മനസ്സിലാകും ? അവര്‍ക്കും വേണ്ടേ ഒരു ചേച്ചി ?

ചെറുത്* said...

സൊഹാര്യം: ഗിരിജേച്ചീടെ തറവാട്ടീ പോയൊരു നോണ്‍ കഴിക്കണം ന്ന് വല്യ കൊതീണ്ടാര്‍ന്ന്. നടന്നില്യ. ഇപ്പൊ തറവാടൊക്കെ പൊളിച്ച് സെറ്റപ്പാക്കീന്നാ കേട്ടത്. ആ....വിധി ;)

എന്നാ പിന്നെ ഞാനൊരു കല്ലെട്ത്ത് വീക്ക്യാലോ....ഏഹ് :)

ajith said...

ഇവിടെയും ഹാജര്‍

busybee said...

ഗിരിജയില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോള്‍ സദ്യ ഒക്കെ നിര്‍ത്തിയില്ലേ.കഷ്ടം
കണ്ണൂരിലെ ചില തറവാടുകള്‍ :-കണ്ണൂര്‍ വി കെ,അമ്പിളി,രാഗം ധര്‍മടം- ധര്‍മമ.തലശ്ശേരി- പങ്കജ്,തോട്ടട-സുരജ്,
എല്ലാം ക്ഷയിച്ചു പോയി.

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails